പേജുകള്‍‌

2012, മേയ് 15, ചൊവ്വാഴ്ച

കുഞ്ഞു സന്തോഷങ്ങള്‍..

ഈഥന്‍ , അവന്റെ ജീവിതം മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു സന്തോഷകരമായിരുന്നു ജീവിതം അവനു..ആവേശമായിരുന്നു അവനു ഓരോ ദിവസങ്ങളും ആസ്വദിക്കാന്‍ ....അന്ന് വരെ... അന്ന് അത് അവന്റെ ജീവിതത്തില്‍ സംഭവിച്ചത് വരെ..കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ആ സംഭവം അവനെ ജീവിതത്തെ വേറെ ഒരു രീതിയില്‍ വീക്ഷിക്കാന്‍ പഠിപ്പിച്ചു...അങ്ങനെ തന്നെ ഒളിഞ്ഞിരുന്ന ആ വലിയ സത്യവും അവന്‍ തിരിച്ചറിയുക ആയിരുന്നു....

നൂറ്റാണ്ടുകളായി പല മനുഷ്യരും പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു സമസ്യയുടെ പരിഹാരം പോലെ അവനും അവന്റെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുകയായിരുന്നു..

അവനിപ്പോള്‍ അറിയാം ജീവിതത്തിലെ സന്തോഷം എന്നാല്‍ പ്രധാനപെട്ട ചിലപ്പോള്‍ വളരെ ചെറുതും അദ്രിശ്യവുമായ ആയ നിമിഷങ്ങളില്‍ ആണെന്ന്..വളരെ ഹ്രസ്വവും അദ്രിശ്യവും ആയി കാണുന്ന ചില നിമിഷങ്ങള്‍...

സ്വപ്നം കണ്ടുറങ്ങുന്ന തണുത്ത രാത്രിയില്‍ ആരേലും അവനെ പുതപ്പിച്ചു കൊടുക്കുനത് പോലെ...പ്രഭാതത്തില്‍ കുഞ്ഞു കിളികളുടെ കലപില ശബ്ദം കേടു ഉണരുന്നതു പോലെ.. ഉണര്‍ന്നു അലസമായി വൃത്തിയുള്ള പുതിയ കിടക്ക മണക്കുന്നതു പോലെ..

അടുത്ത് കിടക്കുന്ന അവന്റെ തന്നെ പ്രതിബിംബം ആയ സാറയെ തൊടുകയും അവരെ മണക്കുന്നതും ..കുളിപുരയുടെ ഷവറില്‍ നിന്നും ചെറുചൂടു വെള്ളം മുഖത്തേയ്ക്കു വീഴുന്ന സുഖം അനുഭവിക്കുന്നതും..അവന്റെ മനസ്സില്‍ പുതിയ ഒരു നിര്‍വൃതി ഉണ്ടാക്കി തുടങ്ങി..

അടുക്കളയില്‍ നിന്നും മാഗി ആന്റി രാവിലെ ഉണ്ടാക്ക്ന്നുന്ന ഫ്രഷ്‌ ആയ റൊട്ടിയുടെ മണം നാവില്‍ വെള്ളം ഊറുന്നതും...ഒരു ചൂട് കപ്പ്‌ കാപ്പി കയ്കളില്‍ കൂടിപിടിച്ചു തണുപ്പുള്ള പ്രഭാതത്തില്‍ മടി പിടിച്ചു ഇരിക്കുന്നതും ......ശിശിരത്തിലെ തണുത്ത ഇളം കാറ്റ് ആസ്വദിക്കുകയും അതില്‍ മുഖം ഉരസുന്നതും ..ചിന്തകള്‍ ഒന്നും ഇല്ലാത്ത ഒരു മനസുമായി നീന്തല്‍ കുളത്തിന് അടിയിലേക്ക് ഊളി ഇടുന്നന്നതും..അവന്റെ മനസ്സിനെ ഉല്ലാസഭരിതം ആക്കുകയായിരുന്നു ...

മഴക്കാലത് കൂട്ടുകാര്‍ കുട പിടിച്ചു പോകുമ്പോളും മഴയെ ആസ്വദിച്ച് കുടയുടെ മറവില്ലാതെ അവന്‍ നില്‍ക്കാറുണ്ട് ..നഗ്ന പാദങ്ങള്‍ കൊണ്ട് നനുത്ത മഞ്ഞു വീണ പുല്‍മേടുകളില്‍ നടക്കുന്നതും ..ഒരു ബലൂണ്‍ പിടിച്ചു കൊണ്ട് കുഞ്ഞുങ്ങളെ പോലെ പുഞ്ച്ച്ച പാടത്ത് കൂടി ഓടുന്നതും .മുത്തശ്ശി പണ്ട് പറഞ്ഞു കൊടുത്ത കഥകളിലെ പോലെ പുല്‍ച്ചാടികള്‍ ശരീരത്തില്‍ വന്നിരിക്കുന്നത് നല്ലതാണെന്ന് പറയുന്ന കുഞ്ഞു അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കുന്നതും..അവനു ഇഷ്ടമായി തുടങ്ങി..

കടല്‍ത്തീരത്ത്‌ എവിടെന്നോ വന്നു അണഞ്ഞ ശംഖു ചെവിയില്‍ ചേര്‍ത്ത് അതിന്റെ ഉള്ളില്‍ നിനും വരുന്ന നാദം കേള്‍ക്കുന്നതും ..കടല്‍ മണ്ണില്‍ കാലുകള്‍ പൂഴ്ത്തി ഭൂമിയുടെ ചൂട് അനുഭവിക്കുന്നതും .ഒന്നും ഓര്‍ക്കാതെ ആ മണ്‍ തരികളില്‍ തന്റെ ദേഹം അമര്‍ത്തി കിടക്കുന്നതും ...ഇതൊക്കെ വല്യ സന്തോഷതെക്കാളും ഒത്തിരി വിലപെട്ട മുഹുര്തങ്ങള്‍ ആണെന്ന് അവന്‍ തിരിച്ചറിയുക ആയിരുന്നു..

കടല്‍ തീരത്തെ കല്‍ ഭിത്തിയില്‍ കാറ്റ് കൊണ്ടിരിക്കുന്ന ആ സായന്തനത്തില്‍ ആരോ അവന്റെ ചെവിയില്‍ മന്ത്രിക്കുകയാണ് ..നമ്മള്‍ ഇപ്പോള്‍ ഇരിക്കുന്നത് സുര്യ അസ്തമയ സമയത്ത് ആണെന്ന്..കാരണം അത് പറഞ്ഞ അവന്റെ പ്രിയതമയ്ക്ക് അറിയാം..അവനു അത് കാണാന്‍ സാധിക്കില്ല എന്ന്.അതിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയില്ല എന്ന് ..വെള്ള നിറമുള്ള വടി ഉപയോഗിച്ച് മാത്രമേ അവനു അവിടുന്ന് തിരിച്ചു പോകാന്‍ സാധിക്കു എന്നും ...

2012, മേയ് 9, ബുധനാഴ്‌ച

മൂന്നു കഥാപാത്രങ്ങള്‍ ...

" സുര്യ ..ഇതേതു ക്ലിപ്പിങ്ങ്സ് ? ഇതേതു  ഫോര്‍മാറ്റിലാണ് ഓപ്പണ്‍ ആകുന്നിന്നല്ലോ ഡാ ?"
"ഹേ റ്റെസ്സ  നീ അതെടുക്കണ്ട നിനക്ക് കാണാനുള്ളതല്ല ..who told you to sign on  my personal laptop ?"
അഹ  ..നിനക്കും രഹസ്യമോ ? i think you took our fun time as a scandal ..you cheat are you going to upload on streaming sites?
"ഹഹഹഹ mangoos ..എന്നാല്‍ ചിലപ്പോള്‍ അതിന്റെ പ്രേക്ഷകര്‍ പെണ്ണുങ്ങള്‍ ആകും ..കാരണം എന്റെ സെക്സി ശരീരം കാണേണ്ടത് അവര്‍ക്കാണല്ലോ..നിന്റെ ഈ നഗ്നശരീരം കണ്ടു ആസ്വദിക്കാന്‍ ഞാനല്ലാതെ  ഏതേലും ഒരു കണ്ണ് പൊട്ടന്‍ തയ്യാറാകുമോ ??"
"you bleady butcher ..നീ കളി വിട്ടേ .. എന്താണ് ആ ക്ലിപ്പിങ്ങ്സ് ..എനിക്ക് കാണാന്‍ കഴിയാത്ത എന്താണതില്‍ ?
റ്റെസ്സ ..you fool i was just jocking ..നിന്നോട് ഞാന്‍ പറഞ്ഞിരുന്നില്ലേ...എന്റെ മൂന്നു സുഹൃത്തുക്കളെക്കുറിച്ച് ? അവരുടെ മൂന്നു കഥാപാത്രങ്ങളെ തേടി പോയതാണ് ഞാന്‍..അവിടെ ചിലവഴിച്ച കുറച്ചു നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി..അതവരുടെ സ്വകാര്യതയായ്തു കൊണ്ട് മാത്രം  ഫോര്‍മാറ്റ്‌ മാറ്റി ഞാന്‍ സേവ് ചെയ്തു..നീ കണ്ടോളു ഞാന്‍ ഓപ്പണ്‍ ആക്കാം..


റ്റെസ്സ  ആദ്യത്തെ ക്ലിപ്പിങ്ങിന്റെ പേര് നോക്കി .."രംഗ ബോധമുള്ള കോമാളി ".

ഹേ ഇത് നിന്റെ പ്രിയപ്പെട്ട ബ്ലോഗ്ഗെരുടെ ഒരു ക്ലാസ്സിക്‌ കഥയല്ലേ .ഈ രചന വായിച്ച ശേഷം മരിക്കാന്‍ തോന്നുന്നു എന്ന് നീ പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു ..!
"you monkey..stop this blah blah and just watch that..let me lit a cigarette.."

*******************************************************************************************
നീല തിരശീലകള്‍ പറന്നു കളിക്കുന്ന ജനാലകളുള്ള ഒരു മുറി..ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന കുറെ യന്ത്രങ്ങളുടെ നടുവിലെ കിടക്കയില്‍  അവശനായി കിടക്കുന്ന ഒരു മനുഷ്യന്‍ ..അവന്റെ കിടക്കയുടെ വശത്തായി ഒരു കസേരയില്‍ സൂര്യയും...ക്യാമറയുടെ സ്ഥാനം ഒരു മേശപ്പുറത്താകണം..
"ഇത്രയും നേരം താങ്കള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഞാന്‍ മനസ്സില്‍ കാണുകയായിരുന്നു..വ്യത്യസ്ത മതവിഭാങ്ങളില്‍ നിന്നും വിപ്ലവം സൃഷ്ട്ടിച്ചു ഒരുമിച്ച മാതാപിതാക്കളുടെ മകന്‍ ..ബാല്യത്തില്‍ അനുഭവിച്ച കുറെ മാനസിക വ്യഥകള്‍ ..ആക്ഷേപങ്ങള്‍..ഇതില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജം ജീവിതത്തിനെ നയിച്ചതും..എവിടെയോ എന്തൊക്കെയോ ആയി എത്തി തീരാനായ ശ്രമത്തിനിടയില്‍ വിധിയുടെ ക്രൂരമായ ഇടപെടല്‍ പിന്നോട്ട് വലിച്ച നിസ്സഹായത ..പച്ചയായ മനുഷ്യ ജീവിതത്തിന്റെ കുറെ ഫ്രെയിമുകള്‍ എന്റെ മനസ്സില്‍ക്കൂടി നീങ്ങുകയായിരുന്നു.."
"കുറെ നാളായി ഞാന്‍ ഒരാളോട് ഇത്രയും അടുത്ത് സംസാരിച്ചിട്ടു..വൈകാരികത അല്‍പ്പം കൂടി പോയിട്ടുണ്ടാകാം എന്റെ വാക്കുകളില്‍ പക്ഷെ സൂര്യ.. ഞാന്‍ പറഞ്ഞതൊക്കെ എന്റെ ജീവിതം തന്നെയാണ്.."
"എനിക്ക് ഒരു കാര്യം കൂടി അറിയാന്‍ ഒരു കൌതുകം തോന്നുന്നുണ്ട് .."
"ചോദിക്കൂ..എന്താണ് സൂര്യക്ക് അറിയേണ്ടത് ?..എന്റെ ഓര്‍മ്മ പൂര്‍ണമായും തിരികെ കിട്ടിയിട്ടില്ല..ബാഹ്യമായ ചില കാര്യങ്ങള്‍ ഒഴിച്ച് പലതും ഞാന്‍ ഓര്‍ക്കുന്നില്ല.."
"എന്തെങ്കിലും പൂര്‍ത്തിയാക്കാത്ത ആഗ്രഹങ്ങള്‍ താങ്കള്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടോ  ? ആരോടും പറയാന്‍ കഴിയാത്തതായി ..? അത് പൂര്‍ത്തിയാക്കണം എന്നാ മോഹം അവശേഷിക്കുന്നുണ്ടോ ?"
"അങ്ങനെ ചിലതൊക്കെ എനിക്കും ഉണ്ട് സുഹൃത്തെ..എന്തേലും രഹസ്യങ്ങള്‍ സൂക്ഷിക്കാത്തവര്‍ ആരാണുള്ളത് ? പക്ഷെ അതില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്..ആരോടും പറയാന്‍ തോന്നിയില്ല എനിക്ക്..ഇപ്പോള്‍ താങ്കള്‍ ഇങ്ങോട്ട് ആവശ്യപ്പെടുമ്പോള്‍ ഞാനതൊളിക്കുന്നില്ല"
"പറയാന്‍ കഴിയുന്നതാണേല്‍ താങ്കള്‍ക്കു എന്നോട് പറയാം..ഇത് വെറും ഒരു കൊതുകം മാത്രമാണ്..ചിലപ്പോള്‍ എന്നെ കൊണ്ട് സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ ഞാനും ശ്രമിക്കാം .."
'വിരസമായിരുന്ന എന്റെ ജീവിതത്തില്‍ അവിചാരിതമായി എനിക്കൊരു കൂട്ടുകാരിയെ കിട്ടി ..എന്റെ കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുള്ളത് അവളോടാണ്..സ്വതവേ ദേഷ്യം അല്‍പ്പം കൂടുതലുണ്ടായിരുന്ന എനിക്ക് സുഹൃത്തുക്കള്‍ എന്നും കുറവായിരുന്നു..പക്ഷെ അവള്‍ എന്നെ കുറെയേറെ മനസ്സിലാക്കി..താങ്കളോട് ഞാന്‍ വെളിപ്പെടുത്തിയ ജീവിതം മുഴുവന്‍ അവളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്..നല്ലൊരു കേള്‍വിക്കാരിയായിരുന്നു..പക്ഷെ ..."
"എന്താണ് ആ പക്ഷെ ?"സൂര്യ കുറച്ചൊന്നു അക്ഷമനായി
" എനിക്ക് ഈ അപകടം സംഭവിക്കുന്നതിന് തൊട്ടു മുന്നേ ഞാന്‍ അവളുമായി ഒന്ന് വഴക്കിട്ടു..കാര്യം അത്ര പ്രധാനപ്പെട്ടതല്ല..പതിവുള്ള വഴക്കാണ്..കുറച്ചു നേരം അല്ലെങ്കില്‍ കുറച്ചു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന തികച്ചും സാധാരണമായ ഒരു പിണക്കം ..പക്ഷെ അത്തവണ  എനിക്ക് ആ പിണക്കം മാറ്റാനായില്ല..അവള്‍ക്കും ..കാരണം ഈ അപകടത്തിനു ശേഷം അവളോട്‌ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല..അവള്‍ക്കറിയുകയുമില്ല  എന്റെ ഈ അവസ്ഥ..ഒരുപക്ഷെ അവള്‍ കരുതിക്കാണും ഞാന്‍ ആ വഴക്കില്‍ ദേഷ്യപ്പെട്ടു എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന്   "
"അവളുടെ അഡ്രസ്‌ തന്നാല്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ ..ഞാന്‍ താങ്കളെ സഹായിക്കാം "
"അവിടെയാണ് പ്രശ്നം ...എനിക്ക് അവളുടെ ഒരു വിവരങ്ങളും അറിയില്ല..നവീന ലോകത്തെ  സൈബര്‍ സൌഹൃധമാണ് ഞങ്ങള്‍ തമ്മില്‍ ..അവളോട്‌ എനിക്ക് പ്രണയമായിരുന്നോ സൌഹൃധമായിരുന്നോ എന്നൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല ഒരു ദിവസം കണ്ടില്ല എങ്കില്‍ മനസ്സിന്റെ ഉള്ളില്‍ ഒരു പിടപ്പ് അനുഭവപ്പെട്ടിരുന്നു..ഒരു കാര്യത്തില്‍ എനിക്കുറപ്പുണ്ട് അതൊരു പെണ്‍കുട്ടിയാണ്..അല്ലാതെ ഒരു പുരുഷനെ ഇത്രയും സ്നേഹിക്കാനും മനസ്സിലാക്കാനും ഒരാള്‍ക്ക്‌ കഴിയില്ല.."
"അങ്ങനെ ആണേല്‍ എന്റെ ലാപ്ടോപ് ഞാന്‍ നല്‍കാം താങ്കള്‍ ഐ ഡി ലോഗിന്‍ ചെയ്തു വിവരം അറിയിക്കു ഒരു ഓഫ്‌ലൈന്‍ എങ്കിലും ഇടാമല്ലോ"
"അവിടെയും താങ്കള്‍ക്കു എന്നെ സഹായിക്കാന്‍ കഴിയില്ല..അപകടത്തില്‍പെട്ട ഞാന്‍ ബോധം വീണപ്പോള്‍ മുതല്‍ ഇത് വരെ ശ്രമിച്ചു കൊണ്ടിരുന്ന ഒരു കാര്യം എന്റെ ഐ ഡിയും പാസ്‌വേര്‍ഡ്‌ ഓര്‍മ്മിചെടുക്കാനാണ്..പക്ഷെ ഞാന്‍ പരാജയപ്പെട്ടു  പോയി..അതു രണ്ടും എന്റെ ഓര്‍മയില്‍ തെളിയുന്നതേയില്ല  ..!
*******************************************************************************************
റ്റെസ്സ ആ ക്ലിപ്പ് അവിടെ ക്ലോസ് ചെയ്തു..ഒരുനിമിഷം മൂകയായി എന്തോ ഓര്‍ത്തിരുന്നു ..
ഇനി ഇതെനിക്ക് കാണേണ്ട സൂര്യ..കണ്ടിടത്തോളം മനസ്സിന് .പലപ്പോഴും നമ്മളും വഴക്കിട്ടുണ്ട് അല്ലെ ..? പിണക്കങ്ങള്‍ അകറ്റുന്നത് മനസ്സുകളെയാകുമ്പോള്‍ അപ്പ്രതീക്ഷിതമായി വിധി കൂടി ക്രൂരമായാല്‍ ആരും എത്തിപ്പെടുന്ന അവസ്ഥയാണ് ഈ ചെറുപ്പക്കാരന്റെ ഒരിക്കലും പൂര്‍ത്തീകരിക്കാനാകാത്ത  നിസ്സഹായാവസ്ഥ "
അവള്‍ അടുത്ത ക്ലിപ്പ് ഓപ്പണ്‍ ആക്കി.." വിലാപങ്ങള്‍ തുടര്‍ക്കഥയാകുന്നു  "
"നിന്റെ സുഹൃത്തിന്റെ ജീവിതവുമായി സാമ്യമുള്ള ഈ കഥ one of your favourites അല്ലെ ? അത് നോക്കട്ടെ.."
*******************************************************************************************
ലളിതവും മനോഹരവുമായി ഒതുക്കിയ ഒരു സ്വീകരണമുറിയാണ് കാണുന്നത്..സോഫയില്‍ ഒരു പുരുഷനും കൂടെ സൂര്യയും ..ക്യാമറ വച്ചിരിക്കുന്നത് കോഫി ടാബിളിനു പുറത്താകണം രണ്ടു ചായ കപ്പുകളും ഒന്ന് രണ്ടു പാത്രങ്ങളില്‍ കൊറിയ്ക്കാനുള്ളവയും അടുത്തായി കാണുന്നുണ്ട്..
"എന്റെ ജീവിതം കുറെയൊക്കെ മിറക്കിള്‍ ആണ് സുര്യ...അത് പറഞ്ഞു ബോര്‍ അടിപ്പിച്ചു അല്ലെ ?"
"ഒരിക്കലും ഇല്ല അരുണ്‍ ..എനിക്കതൊരു അനുഭവമാണ്..ഭാവനയും ഭാഷയും കുറയുമ്പോള്‍ അനുഭവങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ ചില കഥകള്‍ കിട്ടും അതാണ്‌ എന്റെ ശ്രമം.."
" താങ്കളുടെ സുഹുര്‍ത്ത് എന്റെ ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ് കഥയാക്കിയത് ..എന്നാല്‍ ഞാനിപ്പോള്‍ പറഞ്ഞത് എന്റെ ജീവിതം മുഴുവനും.."
"എനിക്ക് അറിയേണ്ടത് ആ സംഭവത്തിനു ശേഷം എന്തുണ്ടായി എന്നാണു..പുരുഷന്റെ കണ്ണില്‍ കൂടി അവന്റെ കഴിവുകേടും അതിനു മേല്‍ സമൂഹത്തിന്റെ കടന്നാക്ക്രമണവും അവതരിപ്പിച്ച ആ കഥയ്ക്ക്‌ ശേഷം എന്താണ് താങ്കളുടെ ജീവിതത്തില്‍ സംഭവിച്ചത് ?"
" അതെന്റെ കുഴപ്പം ഒന്നും ആയിരുന്നില്ല സുഹൃത്തേ ..എന്റെ ബീജങ്ങള്‍ക്ക് ശക്തിക്കുറവോന്നും ഉണ്ടായിരുന്നില്ല..ഒരു അണ്ഡവുമായി സംയോജിക്കാന്‍ തക്ക വേഗത അതിനുണ്ടായിരുന്നു..അവളുടെ അണ്ഡവും ജീവനുള്ളവയായിരുന്നു ..പക്ഷെ ചില സമയം വൈദ്യശാസ്ത്രത്തിനു   പോലും വിശദീകരിക്കാനാകാത്ത കുഴപ്പങ്ങള്‍ കൊണ്ടാണ് ഇത് രണ്ടും ഒരുമിച്ചു ചേരാന്‍ സാധിക്കാത്തത്..ഒരുപാട് പ്രവര്‍ത്തനങ്ങള്‍ അതിന്റെ സമയത്തിന് നടന്നാല്‍ മാത്രമാണ് ഒരു ജന്മം ഉടലെടുക്കുന്നത് ..അതില്‍ ശാസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്ത ചില വശങ്ങളും ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.."
"സമൂഹത്തിന്റെ സമ്മര്‍ദം ഒരു പരിധി വരെ ഇന്ഫെര്ട്ടിലിട്ടി ക്ലിനിക്കുകളെ സമ്പന്നന്‍മാരാക്കുന്നുണ്ട്  അല്ലെ ?"
"തീര്‍ച്ചയായും ..എന്റെ കാര്യത്തില്‍ സംഭവിച്ചതും അത് മാത്രമാണ് ..ഏതായാലും ആ കഥ നിര്‍ത്തിയിടത് നിന്നും ഞാന്‍ തുടങ്ങാം..ആദ്യ കുഞ്ഞു പോയതിന്റെ വിഷമം ചിലപ്പോള്‍ ഒരളവു വരെ കുറ്റബോധം എന്റെ മനസ്സിനെ വല്ലാതെ പിടികൂടി സൂര്യ..എന്റെ മനസ്സ് കീഴടക്കിയ നെഗറ്റീവ് ചിന്തകള്‍ കൊണ്ടാകുമോ ആ കുഞ്ഞു പോയതെന്ന് ഞാന്‍ കരുതി തുടങ്ങി..വീണ്ടും ഒരു കുഞ്ഞു വേണം എന്നത് പിന്നെ എന്റെ ആവശ്യമായി മാറി.."
"എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്  താങ്കളുടെ ആ അവസ്ഥ."
"ആ സമയം  ഞങ്ങള്‍ താമസിച്ചിരുന്നത് ബഹറിനില്‍ ആയിരുന്നു ..അറിഞ്ഞിരുന്നല്ലോ ആഭ്യന്തര പ്രശ്നങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന രാജ്യമാണ്..അവിടുള്ള ഡോക്ടര്‍ ഭാനു ഞങ്ങളെ സഹായിക്കാന്‍ തയ്യാറായി ...കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മരുന്നുകള്‍ ആരംഭിച്ചു..കൃത്രിമ ഗര്‍ഭം സാധ്യമാക്കാനായി മരുന്നുകളാല്‍ എന്റെ ഭാര്യയെ തയ്യാറാക്കുകയായിരുന്നു ആദ്യപടി..ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നെയും കൃത്രിമം എന്നാ വാക്ക് എന്നെ വല്ലാതെ അലട്ടാന്‍ തുടങ്ങി..എന്നിരുന്നാലും ഞാന്‍ മാനസികമായി ഇതിനു തയ്യാരെടുതിരുന്നു..എന്റെ ബീജങ്ങളെ മലിനമാക്കതിരിക്കാന്‍ പുകവലിയും മദ്യവും ഉപേക്ഷിച്ചു ഞാന്‍ കാത്തിരുന്നു..മാര്‍ച്ച്‌ 14 എന്നാ ആ ദിവസത്തിനായി..ആ ദിവസമായിരുന്നു അവളുടെ അണ്ഡം വേര്‍പെട്ടു വരുന്നതും അത് ലാബില്‍ വച്ച് എന്റെ ബീജവുമായി സങ്കലിപ്പിക്കെണ്ടതും "
"എന്നിട്ട് ?" സൂര്യയ്ക്ക്  ആകാംഷ പിടിച്ചു നിര്‍ത്താനായില്ല .
"അന്ന് രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ...കൈമുഷ്ട്ടിയുമായി നടത്തിയ ഹ്രസ്വമൈഥുനം പുറംതള്ളിയ ബീജങ്ങള്‍ നിറഞ്ഞ എന്റെ രേതസ്സ് ഭദ്രമായി ഒരു ചെറുകുപ്പിയിലാക്കി ഞാനും അവളും  ആശുപത്രിയിലേക്ക് തിരിച്ചു ..റോഡില്‍ അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല ..അഭ്യന്തരപ്രശ്നങ്ങള്‍ അടിച്ചമര്‍ത്താനും രാജ്യസുരക്ഷയ്ക്കും വഴിവക്കിലാകെ മിലിട്ടറി വാഹനങ്ങള്‍ നിറഞ്ഞിരുന്നു...എന്റെ വാഹനം തടഞ്ഞ പട്ടാളക്കാരന്‍ ഐ ഡി വാങ്ങി നോക്കിയാണ് യാത്രാനുമതി തന്നത്..രാജ്യം പിടിച്ചടക്കാനും രാജഭരണം മറിച്ചിടാനും ഒരുകൂട്ടം ജനങ്ങള്‍ തമ്പടിച്ചിരുന്ന പേള്‍ റൌണ്ട് എബൌട്ട്‌ പട്ടാളം കൈയേറി ഒഴിപ്പിച്ച ദിവസമായിരുന്നു അന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല..ഒരുവിധം ആശുപതിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ വന്നിട്ടില്ല..ഡോക്ടറേക്കാള്‍ ഈ പ്രക്രിയ നടത്തുന്നതില്‍ കൂടുതല്‍ ഉത്തരവാധിത്വമുള്ള എമ്ബ്രയോളോജിസ്റ്റ് വന്നിട്ടില്ല..! കുറെയേറെ ശ്രമിച്ചു ഇവരെ ഫോണില്‍ കിട്ടാന്‍ ..ആര്‍ക്കും ഫ്ലാറ്റ് വിട്ടു പുറത്തു വരാന്‍  കഴിയുന്ന അവസ്ഥ ആയിരുന്നില്ല..പട്ടാളം തോക്കുകളുമായി അവരുടെ യാത്ര മുടക്കിയിരുന്നു.."
"എന്തൊരു വിധിയാണ് അരുണ്‍ ഇത് ? എനിക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്നു "
"അതെ ഞങ്ങളുടെ സ്ഥിതി വിഭിന്നമായിരുന്നില്ല ..നിരാശയുടെ പടുകുഴിയില്‍ പെട്ടത് പോലെയാണ് ഞങ്ങള്‍ അവിടുന്ന് തിരികെ പോന്നത് ..ഒരുപാട് കാശ് അവിടെ ചിലവായിരുന്നു..മാത്രമല്ല മരുന്നുകള്‍ കൊണ്ട് അവള്‍ടെ ശരീരം വല്ലാത്തൊരു അവസ്ഥയിലും ..അന്ന് നടന്നില്ലെങ്കില്‍ പിന്നെ അടുത്ത മാസം ഇതെല്ലാം ആദ്യം മുതല്‍ തുടങ്ങണം അണ്ഡം വേര്‍പെട്ടു വരുന്ന ദിവസം വളരെ പ്രധാനമാണ് സംയോജന പ്രക്രിയയില്‍..ഡോക്ടറുടെ നിസ്സഹായത അവര്‍ ഫോണില്‍ അറിയിച്ചു..കൂടെ പ്രകൃതി അനുവദിച്ച ബന്ധം നടത്താനും ഉപദേശിച്ചു..മാസങ്ങളോളം ശ്രമിച്ചു നടക്കാത്ത കാര്യമാണ് ഡോക്ടര്‍ വീണ്ടും ഉപദേശിച്ചത് ..ഫോണ്‍ വച്ച ശേഷം..കുറച്ചു നേരം പരസ്പരം വിഷമം പങ്കു വച്ച ഞങ്ങള്‍ മനസ്സ് കുറച്ചൊന്നു ശാന്തമാക്കി ഒരു കുഞ്ഞിന്റെ മുഖം മാത്രം മനസ്സില്‍ ഓര്‍ത്തു ശാരീരികമായി ബന്ധപ്പെട്ടു..ഒരു കാര്യം പറയാം സൂര്യ ..ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പുരുഷന്‍ ആഗ്രഹിക്കാതിരിക്കുന്ന സമയത്ത്  നിര്‍ബന്ധപൂര്‍വ്വം കാമത്താല്‍ അവനെ ഉണര്‍ത്തുക എന്നത്..."
"അരുണ്‍ പറഞ്ഞത് ശരിയാണ് എനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ട്..എന്നിട്ട് എന്തായിരുന്നു അതിന്റെ റിസള്‍ട്ട്‌.."
പെട്ടെന്ന് കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദം കേട്ട് അരുണ്‍ പോയി വാതില്‍ തുറന്നു..ഒരു യുവതിയും  കയ്യില്‍ ഓമനത്തമുള്ള ഒരു പെണ്‍കുഞ്ഞുമായിരുന്നു കടന്നു വന്നത് ..അരുണിന്റെ ഭാര്യയാകുമെന്നു സൂര്യ ഊഹിച്ചു
"സൂര്യ ഇതാണ് അതിന്റെ റിസള്‍ട്ട്‌..ഒരു കൃതിമത്വവുമില്ലാതെ ദൈവം ഞങ്ങള്‍ക്ക് സമ്മാനിച്ച എന്റെ പൊന്നോമന..അച്ചുമോള്‍ എന്നാ അശ്വതി ..ഞാന്‍ പറഞ്ഞില്ലേ സൂര്യ മിറക്കിള്‍ ആണ് എന്റെ ജീവിതം..  "
*************************************************************************************************
റ്റെസ്സ  ക്ലിപ്പ് അവിടെ  സ്റ്റോപ്പ്‌ ചെയ്തു ..
"ശുഭപര്യവസായിയായ ക്ലൈമാക്ക്സ്...അയാള്‍ പറഞ്ഞത് ശരിയാണ് സൂര്യ അതൊരു മിറക്കിള്‍ തന്നെയാണ്..ചില ജീവിതങ്ങളില്‍ മാത്രം കാണുന്ന മിറക്കിള്‍..ചിലപ്പോള്‍ കൃത്രിമം എന്നാ വെറുക്കുന്ന പദം ദൈവം അയാളില്‍ നിന്നും എടുത്തു മാറ്റിയതാകും അല്ലെ ? ഇനി അടുത്തത് എന്താണ് ?"
മൂന്നാമത്തെ ക്ലിപ്പിന്റെ  പേര്  കണ്ടു അവള്‍ ഒന്നതിശയിച്ചു.."ഒരു ഹിജഡ".
"oh my god ..its about that Eunuch..ഈ ആണും പെണ്ണും കെട്ടവന്റെ കഥ അറിയാന്‍ നീ പോയോ ..its shame on you . ഈ ക്ലിപ്പ് കാണാതെ ഞാന്‍ പറയാം ..ഇടുങ്ങിയതും വൃത്തിഹീനവുമായ ഒരു മുറി അതിന്റെ ഒരു ഭാഗത്ത്‌ വൃത്തിയായി  മുല്ലപ്പൂക്കള്‍ കൊണ്ട് ഒരുക്കിയ കിടക്ക ..തൊട്ടടുത് പാലിന് പകരം കുറഞ്ഞ ബ്രാന്‍ഡ്‌ വിദേശ മദ്യം..കിടക്കയില്‍ കാല്‍മുട്ടില്‍ മുഖം ഒളിപ്പിച്ചു നിന്റെ കൃഷ്ണ എന്നാ bleady eunuch ..ഛെ എനിക്ക് കാണണ്ട ഇത്.."
"ടെസ്സ ..നീ തീരെ പെണ്ണുങ്ങളെ പോലെ സംസരിക്കല്ലേ..he is not an  eunuch as you said...just watch the video if you like"
*************************************************************************************************
റ്റെസ്സ മനസ്സില്‍ കണ്ട പോലെ ഇടുങ്ങിയ വഴികളും വൃത്തിഹീനമായ ഓടകളുടെയും ഇടയിലൂടെയാണ് ക്യാമറ നീങ്ങിയത്..അതവാസിച്ചത് വളരെ ചെറിയ ഒരു വാതിലിനു മുന്നില്‍ ..സൂര്യ വാതില്‍ മുട്ടിയപ്പോള്‍ തുറന്നത് സ്ത്രൈണഭാവങ്ങളുള്ള ഒരു പുരുഷനായിരുന്നു..
"നിങ്ങള്‍ ആണോ കൃഷ്ണ ? കുറച്ചു നാള്‍ മുന്‍പ് ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കൃഷ്ണ ?"
"എനിക്കൊരു അപകടം പറ്റിയിരുന്നു..ആശുപത്രിയിലും ആയിരുന്നു..പക്ഷെ എന്റെ പേര് ശിവകുമാര്‍ എന്നാണു..ആശുപത്രി രേഖകളില്‍ എന്റെ പേര് കൃഷണ എന്നായിരുന്നു അതെന്നെ അവിടെ എത്തിച്ച പെണ്‍കുട്ടി നല്‍കിയ പേരാണ്.."
"എനിക്ക് കുറച്ചു സംസാരിക്കണം ശിവയോടു..ബുദ്ധിമുട്ടില്ലെങ്കില്‍ നമുക്ക് കുറച്ചു നേരം ഇരിക്കാമോ ?
" അതിനെന്താ സാറേ..ഒരു സംശയം ഞാന്‍ മലയാളി ആണെന്നു എങ്ങനെ അറിഞ്ഞു ?"
"ആശുപത്രിയില്‍ ഞാന്‍ അന്വേഷിച്ചിരുന്നു ..പക്ഷെ എന്റെ അമ്പരപ്പ് മറച്ചു വയ്ക്കുന്നില്ല ..ഞാന്‍ കരുതിയ രൂപമല്ല താങ്കള്‍ക്കു...സാരിയും ബ്ലൌസും ധരിച്ച മീശവടിച്ചു മുടി നീട്ടി വളര്‍ത്തി വെറ്റില മുറുക്കുന്ന ചുണ്ടുമായ ഒരു രൂപമായിരുന്നു എന്റെ മനസ്സില്‍...ഭാവങ്ങളില്‍ കലരുന്ന സ്ത്രൈണതയല്ലാതെ പൂര്‍ണമായും താങ്കള്‍ ഇപ്പോള്‍ ഒരു പുരുഷ രൂപത്തില്‍ തന്നെയാണ്..എങ്ങനെയാണ് ഈ മാറ്റം ?എന്തെങ്കിലും പ്രതെയ്കതയുള്ളത് സംഭവിച്ചോ ?"
"സാറെ..ഞാന്‍ ഒരു ഹിജഡ ഒന്നുമായിരുന്നില്ല..ജനിച്ചത്‌ പുരുഷനായി തന്നെയായിരുന്നു..ഒത്ത പുരുഷന്‍..ബാല്യം മുതല്‍ ശീലിച്ച പ്രതെയക അനുഭവങ്ങള്‍ എന്നെ കൊണ്ട് എത്തിച്ചത് വല്ലാത്ത മാനസികാവസ്തയിലും..രണ്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിക്കാന്‍ വന്ന മാഷ്‌ എന്റെ കുഞ്ഞു കൈകള്‍ പിടിച്ചു അയാളുടെ വസ്ത്രത്തിന് അടിയില്‍ വച്ച് തലോലിക്കുമ്പോള്‍ അതെന്തിനു വേണ്ടിയായിരുന്നു  എന്ന് എനിക്ക് അറിയില്ലായിരുന്നു..അയാളുടെ വിരലുകള്‍ എന്റെ നിക്കറിന്റെ ബട്ടണ്‍ തേടി വന്നപ്പോഴും അതിന്റെ ഉദ്ദേശ്യം കൃത്യമായി മനസ്സിലായിരുന്നില്ല എനിക്ക് ..സാവധാനം അത്തരം കൈക്രിയകള്‍ എന്തോ ലഹരി പോലെ ഞാനും ആസ്വദിച്ചു തുടങ്ങി ..വികാരം എന്നത് കാമം മാത്രമെന്നും  അത് ലഭിക്കേണ്ടതും കൊടുക്കേണ്ടതും പുരുഷന്  മാത്രമാണെന്നും എങ്ങനെയോ ഞാന്‍ പഠിച്ചു പോയി.."
"താങ്കള്‍ക്കു ഇതൊക്കെ തുറന്നു പറയുന്നതില്‍ വിരോധം ഇല്ലല്ലോ അല്ലെ ?..വിഷമിപ്പിച്ചു കൊണ്ടൊരു സംഭാഷണം അല്ല എന്റെ ഉദ്ദേശ്യം "
"ഇല്ല ...എന്നെ തേടി ഇവിടെ വരുന്ന പുരുഷന്മാര്‍ ആരും എന്നെ ഒരു മനുഷ്യജന്മായി കണ്ടിട്ടില്ല..അവര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായിരുന്നു ഞാന്‍..സാറിനോട് ഞാന്‍ പറയാം എല്ലാം..അന്നത്തെ അപകടം ദൈവം എന്റെ കണ്ണ് തുറപ്പിച്ചതാകണം.."
ഒരു നിമിഷം നിര്‍ത്തി ശിവ വീണ്ടും തുടര്‍ന്നു..
"ആ അപകടം മനപ്പൂര്‍വമായിരുനു ..എന്നും എന്റടുത്തു സുഖം തേടിയെത്തിയ കൂട്ടുകാരനോട് അവന്റെ പെണ്‍ സുഹുര്‍ത്തിന്റെ മുന്നില്‍ വച്ച് കുറച്ച കാശ് ചോദിച്ചതിന്റെ പ്രതികാരം ..! അവന്‍ വണ്ടി കൊണ്ടിടിച്ചതാണ് സാറെ .. ചോരയില്‍ കുളിച്ചു കിടന്ന എന്റെ ശരീരത്തിലേക്ക് അവക്ഞ്ഞ കലര്‍ന്ന നോട്ടമെറിഞ്ഞു മൊബൈലില്‍ ഷൂട്ട്‌ ചെയ്യാനായിരുന്നു അവിടെ കൂടി നിന്ന ഞാന്‍ സ്നേഹിച്ചിരുന്ന പുരുഷവര്ഗത്തിന് താല്‍പ്പര്യം..അടഞ്ഞു തുടങ്ങിയ കണ്ണുകളില്‍ കൂടി ഞാന്‍ കണ്ടത് പലപ്പോഴായി എന്നില്‍ രതിസുഖം ആസ്വദിച്ചു പോയ മറ്റു പല പുരുഷന്മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതാണ്..! കാമം മാത്രമല്ല വികാരം എന്നും കരുണയും സ്നേഹവും ഒക്കെ വികാരങ്ങളില്‍ പെടുന്നതാനെന്നും ചിന്തിക്കാന്‍ ആശുപതി വാസം എന്നെ സഹായിച്ചു "
"താങ്കളെ ആശുപത്രിയില്‍ എത്തിച്ചത് പെണ്‍കുട്ടിയെ പിന്നെ കണ്ടിട്ടുണ്ടോ  ?"

'ഇല്ല ...ആരെന്നോ എന്തെന്നോ അറിയാതിരുന്നിട്ടും മൃതപ്രായനായ എന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആ പെണ്‍കുട്ടി കാണിച്ച കരുണയുടെ മനസ്സ് ദൈവീകമാണ്‌..അത് സ്വന്തമാക്കാന്‍ ഞാന്‍ സ്വയം പെണ്ണായി കാമക്കോലം കെട്ടി ആടുക എന്നതല്ല പകരം ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു അവളുടെ മനസ്സില്‍ ഇടം നേടി ജീവിതത്തില്‍ സ്വന്തമാക്കുക എന്നതാണെന് പഠിച്ചു ഞാന്‍ ..കാമം മാത്രം മോഹിച്ച ഞാന്‍ സ്നേഹവും കരുണയും മറ്റു പല വികാരങ്ങളും ജീവിതത്തില്‍ ഉറപ്പിച്ചു തിരികെ കേരളത്തിലേക്ക് പോകുകയാണ് ഒരുതത്തമ പുരുഷനായി..ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ "
*********************************************************************************************
റ്റെസ്സ  ലാപ്ടോപ് മടക്കി വച്ചു..തന്റെ ബക്കാര്‍ഡി ബ്രീസര്‍ കയിലെടുത്തു ബാല്‍ക്കണിയിലേക്ക് പോയി..സൂര്യയും അവളെ അനുഗമിച്ചു ..അടുത്ത് ചെന്ന അവന്‍  അവളുടെ അരയില്‍ കൂടി ചുറ്റി പിടിച്ചു പുറകില്‍ ചേര്‍ന്ന് നിന്നു.
"എന്തിനാണ് സൂര്യ നീ ഇവരെ കണ്ടെത്താന്‍ ശ്രമിച്ചത് ?"
"എന്റെ കൂട്ടുകാര്‍ എങ്ങനെ ഇത്ര മനോഹരമായി  കഥ എഴുതുന്നു എന്നതിന്റെ രഹസ്യം തെടിപ്പോയതാണ് .അത് കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല പക്ഷെ ഒന്ന് മനസ്സിലായി.. നമ്മള്‍ കാണുന്നതും എഴുതുന്നതും അല്ല അതിനപ്പുറം വിശാലമാണ് ഒരുപാട് രഹസ്യങ്ങളും പരസ്യങ്ങളും നിറഞ്ഞ ഈ ജീവിതമെന്നു..."
വിദൂരതയിലേക്ക് വെറുതെ നോക്കി നിന്ന അവളുടെ  മനസ്സില്‍ അപ്പോഴും ആ മൂന്നു കഥാപാത്രങ്ങള്‍ മാത്രമായിരുന്നു...സൂര്യുടെ മനസ്സില്‍ താന്‍ കണ്ടെടുത്ത കഥാപാത്രങ്ങളുടെ ചലിക്കുന്ന നിഴലുകളും..!

ശപഥം






"എന്താ നിന്റെ തീരുമാനം" ?
"ഇത്രയും തവണ നിന്നോട് പറഞ്ഞത് തന്നെയാണ് എന്റെ തീരുമാനം അതില്‍ മാറ്റമില്ല ..!"
"അത് ഉറച്ചതാണോ" ?
"തീര്‍ച്ചയായും ഉറച്ചതാണ് ....ഇനി എഴുതാന്‍ എനിക്ക് കഴിയില്ല ..എനിക്ക് ഈ സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ല ഒരുപാട് കഷ്ട്ടപെട്ടാണ് ഞാന്‍ കഥ എഴുതുന്നത്‌..ഇനിയും എനിക്കത്  സാധ്യമല്ല ..!"
"സുര്യ, നിന്റെ ഉള്ളില്‍ കഥകളുണ്ട് .. നീ എഴുതേണ്ട എന്ന് തീരുമാനിച്ചാലും പിടിച്ചു നിര്‍ത്താന്‍ കഴിയില്ല അത് പുറത്തേക്കു വരും ..കഷ്ട്ടപെട്ടു സമ്മര്‍ദ്ധത്തിനു അടിമപ്പെട്ടു നീ എഴുതിയ കഥകള്‍ ഒരുപാടുപേരുടെ അന്ഗീകാരാവും ഇഷ്ട്ടവും ഒക്കെ പിടിച്ചു പറ്റിയവയല്ലേ  പിന്നെ എന്താ ?"
"അതൊക്കെ ശരിയാണ് പക്ഷെ എനിക്ക് ഇനി പറ്റില്ല എന്നെ നിര്‍ബന്ധിക്കേണ്ട "
"നിനക്ക് ശരിക്കും ഭ്രാന്താണ്" ..!
"ഇപ്പോള്‍ നീ പറഞ്ഞത് ശരിക്കുള്ള അന്ഗീകാരമായി ഞാന്‍ കണക്കാക്കുന്നു ...ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഭാഗികമായി നീ എങ്കിലും സമ്മതിച്ചു തന്നു..എഴുതുന്നവര്‍ക്കെല്ലാം ഭ്രാന്തിന്റെ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്‌ "
"സുര്യ ..നീ ഒരു കാര്യം മനസ്സിലാക്കണം .. എഴുതാന്‍ എന്തെങ്കിലും കഴിവുണ്ട് എന്ന് നീ സ്വയം തിരിച്ചറിഞ്ഞതല്ല..അത് നിന്നില്‍ തോന്നിച്ചെടുത്ത കുറെയേറെ നല്ല മനുഷ്യരുണ്ട്‌  അവരെ നീ മറക്കുന്നു"
"നീ പറയുന്നത് ശരിയായിരിക്കാം പക്ഷെ എന്റെ മനസ്സ് ഇപ്പോള്‍ ശൂന്യമാണ്...ഇതില്‍ ഇനി കഥകള്‍ വരില്ല , കഥാപാത്രങ്ങളും ..പിന്നെ നീ സൂചിപ്പിച്ച  ആ നല്ല മനുഷ്യര്‍ അവരെ ഞാനും ഒരുപാട് ഇഷ്ട്ടപ്പെടുന്നു"
"അതില്‍ നിന്നെ കൂട്ടുകാരനെ പോലെ സ്നേഹിക്കുന്നവരുണ്ട് ...സ്നേഹത്തോടെയും വഴക്കിട്ടും നിന്റെ തെറ്റുകള്‍ പറഞ്ഞു തരുന്നവരുണ്ട് ...വെല്ലുവിളികള്‍ പ്രഖ്യാപിച്ചു നിന്നെ തിരിച്ചു കൊണ്ട് വരാന്‍ ആഗ്രഹിക്കുനവരുണ്ട് ...വ്യക്തതയില്ലാത്ത ഒരു മുഖം കൊണ്ട് നടന്നിട്ട് പോലും നിന്നെ  ഇഷ്ട്ടപ്പെടുന്ന അവരുടെ നല്ല മനസ്സുകള്‍ നീ അവഗണിക്കരുത് " 
" ശരിയാണ് ഇതുമാത്രമല്ല ഒരിക്കല്‍ എന്റെ ഭാഷയുടെ പോരയ്മയെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ വലിയ എഴുത്തുകാരുടെ പേരുകള്‍ നിരത്തി അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ഭാഷയല്ലേ എന്നാ മറുചോദ്യത്തിലൂടെ എന്നെ ചിന്തിപ്പിച്ച ആളുകളും ആക്കൂട്ടതിലുണ്ട് ..ചിലപ്പോള്‍ എഴുത്ത് നിര്‍ത്തി എന്ന് കേട്ടപ്പോള്‍ ഇനി ഈ ശല്യം സഹിക്കണ്ടല്ലോ എന്ന് ആശ്വാസം കൊണ്ടാവരും ഉണ്ടാകാം"
"നിന്നില്‍  പോസിറ്റീവ് ആയ ചിന്തകള്‍ മാത്രം നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു"
"ആഗ്രഹിചോളൂ..വിരോധമില്ല ..പക്ഷെ  നീ എന്ത് കൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല ? എന്റെ ഈ ശൂന്യമായ ഈ മനസ്സില്‍ നിന്നും ഞാന്‍ എങ്ങനെയാണ് പുതിയ ഒരു കഥാപാത്രം ഉണ്ടാക്കുന്നത് ? എനിക്ക് കഴിയില്ല ..എന്നോട് ക്ഷമിക്കുക.."
"ശരി നിന്റെ ഈ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു...എനിക്ക് ചിലപ്പോള്‍ നിന്നെ ഈ സ്ഥിതിയില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞേക്കും ..ഒന്ന് ശ്രമിച്ചു നോക്കട്ടെ ഞാന്‍ ?"
"ശ്രമിച്ചാലും നടക്കുമെന്ന് എനിക്കുറപ്പില്ല "
"ഞാന്‍ നിനക്ക് എന്റെ ക്യാമറയില്‍ എടുത്ത കുറച്ചു ഫോട്ടോസ് നല്‍കാം ..ഒരു നിമിഷം ..ഇതൊന്നു നോക്കൂ..."
സുര്യ ആ ചിത്രങ്ങളിലേക്ക് നോക്കി...അകലെ നിന്നും അടുത്ത് നിന്നും എടുത്ത മനോഹരമായ നാല് ചിത്രങ്ങള്‍ ...അതില്‍ ചിലതിലൊക്കെ മനുഷ്യരുടെ രൂപങ്ങളുമുണ്ട് .
ഒന്നാമത്തെ ഫോട്ടോ : റെയില്‍പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രെയിന്‍ അതിനടുത്ത് ഒരു ആള്‍ക്കൂട്ടവും കാണാം ..അകലെ നിന്നുള്ള ചിത്രമാണ്..
രണ്ടാമത്തെ ഫോട്ടോ : ആശുപത്രിയുടെ അത്യാഹിത വിഭാഗം എന്ന് തോന്നുന്ന ഒരു മുറി  ..ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില യന്ത്രങ്ങള്‍ കാണാം ...അടുത്ത് നിന്നെടുത്ത ചിത്രമാണ് .
മൂന്നാമത്തെ ഫോട്ടോ : ജയിലഴികള്‍ എന്ന് തോന്നിക്കുന്ന അഴികളില്‍ നിന്നും രണ്ടു കൈപ്പത്തികള്‍ പുറത്തേക്ക കിടക്കുന്ന നിറമില്ലാത്ത ചിത്രം ..മികച്ച ഒരു ക്ലോസ് ഷോട്ട്.
നാലാമത്തെ ഫോട്ടോ : ലൈറ്റ് ഹൌസ് ഉള്‍പ്പടെ കടലിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത മനോഹരമായ ഒരു ചിത്രം ..അകലെ നിന്നും എടുത്ത ചിത്രമാണ്.. വെളിച്ച ക്രമീകരണം ആ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു..
"ഈ ചിത്രങ്ങള്‍ നിന്റെ മനസ്സില്‍ എന്താണ് തോന്നിക്കുന്നത് ?"
"പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല..പക്ഷെ ഓരോ ചിത്രവും വളരെ മനോഹരമാണ്...ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍... ഡിജിറ്റല്‍ സാങ്കേതികത അതിന്റെ എല്ലാ ഭംഗിയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്"
"ശരി ..ഇന്ന് നീ ഈ ചിത്രങ്ങള്‍ മനസ്സില്‍ ഓര്‍ക്കണം ..നാളെ ഈ നാല് ചിത്രങ്ങളില്‍ നിന്നും നിനക്ക് ഒരു കഥ എഴുതാന്‍ സാധിക്കും ..ഉറപ്പാണ് ..!"
ഇല്ല എനിക്കതിനു കഴിയില്ല...ഇനി എനിക്കതിനു  ഒരിക്കലും കഴിയില്ല".
"സുര്യ ...നീ ഇപ്പോള്‍  ഞാന്‍ പറയുന്നത് അനുസരിക്കൂ..ഒരേ ഒരു തവണ മാത്രം നീ ശ്രമിക്കു..ഈ രാത്രി നിന്റെ ഇഷ്ടപാനീയം രണ്ടേ രണ്ടു പെഗ്ഗ് കഴിച്ചു ഉറങ്ങു...അതില്‍ കൂടുതല്‍ കഴിക്കരുത്....ഈ ചിത്രങ്ങള്‍ നിന്റെ മനസ്സില്‍ വികസിക്കും..എനിക്കുറപ്പാണ്...അപ്പോള്‍ നാളെ കാണാം ..ശുഭരാത്രി..!"
**                          **                             **                                **                                  **                            **
നേര്‍ത്ത ശബ്ധത്തില്‍ സ്റ്റീരിയോയില്‍ നിന്നും ഒഴുകുന്ന സംഗീതം ആസ്വദിച്ചു വേഗത മിതപ്പെടുത്തി അയാള്‍ വാഹനം ഡ്രൈവ് ചെയ്തു.. ...
ഈ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ വളരെ മനോഹരമായിരുന്നു...തികച്ചും ആകസ്മികമായാണ് താന്‍ അവളെ പരിചയപ്പെട്ടത്‌..മൊബൈലിലേക്ക്  വഴി തെറ്റി വന്ന ഒരു മെസ്സേജ് ..അവിടുന്ന് തുടങ്ങിയ പരിചയം പെട്ടെന്നായിരുന്നു വളര്‍ന്നത്‌..ഫോട്ടോഗ്രഫിയില്‍ തനിക്കുള്ള കമ്പം അവളെ ഒരുപാട് ആശ്ചര്യപ്പെടുത്തി ..ഒരുവേള അതായിരിക്കണം വളരെ പെട്ടെന്ന് അടുത്തതും..! അടുപ്പം വളര്‍ന്നപ്പോള്‍ തന്റെ വീടും അവിടുള്ള രണ്ടു പേരെയും മനപ്പൂര്‍വം മറന്നു..പുതിയ  ബന്ധം ശരിക്കും ആസ്വദിച്ചത്  ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും..വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ  അവളുടെ മേല്‍ച്ചുണ്ടുകള്‍ കാണാന്‍ എന്തൊരു മനോഹാരിതയായിരുന്നു ..നീണ്ടു വളര്‍ന്ന തലമുടിയുടെ ഗന്ധം പടര്‍ത്തിയ ലഹരി ഇപ്പോഴുമുണ്ട് തന്റെ സിരകളില്‍... തന്റെ ഗ്രന്ധികളില്‍ .!
ഒരു തരത്തിലുള്ള ശല്യങ്ങളും വേണ്ട എന്ന് തീരുമാനിച്ചുതന്നെ രണ്ടു ദിവസവും ഫോണ്‍ ഓഫാക്കി വച്ചു...! ഫോണ്‍ ഓണ്‍ ചെയ്തു അതിലേക്കു വന്നു വീണ കുറച്ചധികം മെസ്സേജുകള്‍ വണ്ടി ഓടിക്കുന്നതിനിടയിലും അയാള്‍ വെറുതെ നോക്കി...അവള്‍ വീട്ടില്‍ നിന്നും വിളിചിട്ടുണ്ടല്ലോ..ഒന്നല്ല പല തവണ..അവളുടെ മൊബൈലില്‍ നിന്നും വിളിച്ചിട്ടുണ്ട്...അയാള്‍ പെട്ടെന്ന് അസ്വസ്ഥനായി..ഇത്രയും തവണ തന്നെ വിളിക്കണമെങ്കില്‍ എന്തോ പ്രധാനപ്പെട്ടത് സംഭവിച്ചിട്ടുണ്ട്..!!!
കാര്‍ വശത്തേക്ക് നിര്‍ത്തി ഉടനെ തന്നെ അയാള്‍ ഭാര്യയെ തിരിച്ചു വിളിച്ചു...മൊബൈല്‍ പരിധിക്കു പുറത്താണ് എന്ന മറുപടി കിട്ടി...ഒന്ന് കൂടി അസ്വസ്ഥനായി തനിക്കു വന്ന മെസ്സേജുകള്‍ അയാള്‍ ഓരോന്നായി പരിശോധിച്ച് .! അവളുടെ മൊബൈലില്‍ നിന്നും കാള്‍ വന്നതിന്റെ അല്ലാതെ ഒരു ടെക്സ്റ്റ്‌ മെസ്സേജ്..." മോളു ഗോട്ട് ആന്‍ ആക്സിടെന്റ്റ് ആന്‍ഡ്‌ ഹോസ്പിറ്റലൈസ്ട് ..കോണ്ടാക്റ്റ് ഇമ്മെഡിയറ്റ്ലി " !!! അത്ര നേരം ആസ്വദിച്ച എല്ലാ സന്തോഷങ്ങളും ഒറ്റ നിമിഷം കൊണ്ട് തന്നെ വിട്ടകലനുന്നത്  അയാള്‍ അറിഞ്ഞു..അതെ തന്റെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിരിക്കുന്നു..അവള്‍ ആശുപത്രിയിലാണ്...! വേഗം തന്നെ  മറ്റുള്ള ചില നമ്പറുകളില്‍ വിളിച്ചു അയാള്‍ വിവരം മനസ്സിലാക്കി..!
മെയിന്‍ റോഡില്‍ കൂട്ടുകാരികളോടൊപ്പം നടന്നു വരികയായിരുന്ന അവളെ ഒരു വിനോദ സഞ്ചാരി സംഘം സഞ്ചരിച്ചിരുന്ന ബസ്സിന്റെ ബാഗ്ഗജ് ടെക്ക് തുറന്നു നീളമുള്ള വാതില്‍ വന്നടിച്ചു...ഇപ്പോള്‍ അവള്‍  തീവ്രപരിചരണ വിഭാഗത്തിലാണ്...നട്ടെല്ലിനാണ് ക്ഷതം ..! കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ദിവസം  താന്‍ സുഖവാസ കേന്ദ്രത്തിലെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈപ്പറ്റുന്ന അതെ നിമിഷത്തില്‍ തന്നെയാണ് ഇതും സംഭവിച്ചിരിക്കുന്നത് ..!
ഒട്ടും താമസിപ്പിക്കാനില്ല ..തിടുക്കത്തില്‍ അയാള്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്തു ..പരമാവധി വേഗത്തില്‍ വിട്ടാലേ അഞ്ചു മണിക്കൂറുകള്‍ കൊണ്ട് കേരളത്തിലെ നിരത്തുകളില്‍ കൂടി രണ്ടു ജില്ലകള്‍ കഴിഞ്ഞു തനിക്കു എത്തേണ്ടിടത്ത് എത്തിച്ചേരാന്‍ സാധിക്കൂ...ഈ വാഹനം സ്റ്റാര്‍ട്ട്‌ ആകുന്നില്ലല്ലോ ? എന്താണ് സംഭവിച്ചത് ? തന്റെ നിയന്ത്രണം നഷ്ട്ടമായതോ അതോ വാഹനം സ്വയം നിന്നതോ ? അയാള്‍ കുറെ തവണ ശ്രമിച്ചു നോക്കി വാഹനം അനങ്ങുന്നില്ല...അടുത്തെങ്ങും ഒരു വര്‍ക്ക്‌ ഷോപ്പ് ഉള്ളതായി തോന്നുന്നില്ല..ഇത് കേരളത്തിലെ ഹൈവേയാണ് പല സ്ഥലങ്ങളിലും നേരെ ചൊവ്വെ വെളിച്ചം പോലുമില്ല ...ദൈവമേ എന്തൊരു പരീക്ഷണമാണ് ? തന്‍റെ ഒരേ ഒരു മകള്‍ മരണവുമായി യുദ്ധം ചെയ്തു കിടക്കുമ്പോള്‍ തന്നെ വേണമെന്നുണ്ടോ  ഇത്തരം പരീക്ഷണങ്ങള്‍ ? ഒരിക്കലും ഈ ഒരു യാത്ര വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക്  തോന്നി ..തെറ്റാണ് ചെയ്യുന്നതെന്ന്  മനസ്സ് പല തവണ വിലക്കിയതാണ് ...പക്ഷെ ശരീരവും മനസ്സും തമ്മില്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന വഴക്കില്‍ ശരീരം തന്നെയാണ് വിജയിക്കാറുള്ളത് ..! ഇനിയിപ്പോള്‍ എന്താണ് ചെയ്യുക...ഒരു മെക്കാനിക്കിനെ വിളിച്ചു കൊണ്ട് വന്നു ഈ വാഹനം ശരിയാക്കി അവിടെ എത്താന്‍ ഒരുപാട് നേരമെടുക്കും പക്ഷെ ഇപ്പോള്‍ തന്നെ ശരീരത്തോട് പിണങ്ങി നില്‍ക്കുന്ന തന്റെ മനസ്സ് അത്ര നേരം പിടിച്ചു നില്‍ക്കാന്‍ സാധ്യത തീരെയില്ല ..! ഒരു നിമിഷം ആലോചിച്ച ശേഷം  വേഗം തന്നെ അയാള്‍ മൊബൈല്‍ എടുത്തു എയര്‍പോര്‍ട്ടിലേക്ക്  വിളിച്ചു..അടുത്ത എട്ടു മണിക്കൂറുകളില്‍ ഒരു വിമാനം പോലും തനിക്കു പോകേണ്ട സ്ഥലത്തേക്ക് പറക്കുന്നില്ല.. സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ടുലയുന്ന പ്രമുഖരായ അഭ്യന്തര വിമാന കമ്പനി അവരുടെ സേവനം മുന്നറിയിപ്പില്ലാതെ നിര്‍ത്തി ..! എത്രയും പെട്ടെന്ന് ഈ സ്ഥലത്ത് നിന്നും ഏറ്റവും അടുത്ത നഗരത്തിലേക്ക് എത്തണം അവിടുന്ന് ഒരു ടാക്സി പിടിച്ചു വേഗം തന്നെ ആശുപതിയിലെത്താം...
അയാള്‍ നിരത്തിലേക്ക് ഇറങ്ങി നിന്നു.. ടാക്സി പോയിട്ട് ഒരു ഓട്ടോ പോലും ആ വഴി വന്നില്ല..സഹായം ചോദിക്കാന്‍ തനിക്കു അടുത്തറിയുന്ന ഒരാളും ഈ ജില്ലയില്‍ ഇല്ല... ആരും തന്നെ തന്റെ വരവിന്റെ ഉദ്ദേശ്യം അറിയരുത് എന്നുള്ളത് കൊണ്ട് പരിചയക്കാര്‍ വളരെ കുറഞ്ഞ സ്ഥലമാണ് കാമുകിയുമായി സംഗമിക്കാന്‍ തിരഞ്ഞെടുത്തത്...മാത്രമല്ല താന്‍ ഇവിടെ ഉണ്ടെന്നു നാട്ടില്‍ അറിയിക്കാനും കഴിയില്ല..ഭാര്യയോടും സുഹുര്‍ത്തുക്കളോടും പറഞ്ഞിരിക്കുന്ന കളവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്താണ് താന്‍ നില്‍ക്കുന്നത് . കുറെ നേരം കാത്തു നിന്ന അയാള്‍ അത് വഴി ഒരാള്‍ ഒറ്റയ്ക്ക് ഓടിച്ചു വന്ന ഒരു വാഹനം കൈ കാണിച്ചു നിര്‍ത്തി  അനുവാദത്തിനു കാത്തു നില്‍ക്കാതെ തിടുക്കത്തില്‍ അതിനുള്ളില്‍ കേറിപ്പറ്റി..!
"എന്നെ ഒന്ന് സഹായിക്കണം വളരെ മോശമായ അവസ്ഥയിലാണ് ഞാന്‍ ..ദയവു ചെയ്തു എന്നെ നിങ്ങള്‍ അടുത്തുള്ള നഗരത്തിലെതിക്കണം ..ഇതൊരു അപേക്ഷയാണ്.." അയാള്‍ കരച്ചിലിന്റെ വക്കിലെത്തി..
"എന്താണ് നിങ്ങളുടെ പ്രശ്നം ?.എവിടെയാണ് ഇത്ര ധൃതിയില്‍  പോകുന്നത് ? നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ട് വന്നതാണോ ? നിങ്ങളുടെ ഈ വിറളി പിടിച്ച  മുഖം അപായ സൂചനകള്‍ മാത്രമാണ് എനിക്ക് നല്‍കുന്നത്.."
"സുഹുര്‍ത്തെ എന്നെ വിശ്വസിക്കൂ..എനിക്ക് എത്രയും വേഗം ഇരുന്നൂറ്റി അന്‍പത് കിലോമീറ്ററില്‍ അധികം സഞ്ചരിക്കേണ്ടതാണ്..വാഹനം കേടായി വഴിയിലും..എന്റെ മകള്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയിലാണ് .ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌  നിങ്ങള്‍ സൂക്ഷിച്ചോളൂ..എന്തെങ്കിലും പ്രശ്നം വന്നാല്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിച്ച് എന്നെ കാണിച്ചു കൊടുക്കാമല്ലോ..ദയവു ചെയ്തു എന്നെ നഗരത്തിലെത്തിക്കൂ "
"ഇത്ര ദൂരെയുള്ള ഏതു സ്ഥത്താണ് നിങ്ങള്‍ക്ക് പോകേണ്ടത് ?"
അയാള്‍ സ്ഥലം പറഞ്ഞു...
"പതിനഞ്ചു മിനിറ്റ് കൊണ്ട് നമ്മള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ നിങ്ങള്‍ പറഞ്ഞ സ്ഥലത്തേക്ക് ഒരു എക്സ്പ്രസ്സ്‌  ട്രെയിന്‍ പുറപ്പെടുന്നുണ്ട് .അത് കൃത്യ സമയം പാലിക്കുകയാണോ എന്ന് വിളിച്ചു ചോദിക്കൂ..നിങ്ങളെ ഞാന്‍ അവിടെ എത്തിക്കാം..ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക് ആയതു കൊണ്ട് നിങ്ങള്ക്ക് ടാക്സികള്‍ കിട്ടുമെന്ന് തോന്നുന്നില്ല"
അയാള്‍ വേഗം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു സമയം കൃത്യമാണോ എന്നന്വേഷിച്ചു ഉറപ്പു വരുത്തി.. ആ വാഹനം അതിന്റെ പരമാവധി വേഗത്തില്‍ കുതിച്ചു കൊണ്ടിരുന്നു...വാഹനത്തിന്റെ വേഗതയെക്കാള്‍ മിടിക്കുന്ന ഹൃദയവുമായി അതില്‍ അയാളും..!
ചിന്തകള്‍ ഭ്രാന്ത് പിടിപ്പിക്കുനതിനിടയില്‍ അയാളുടെ മനസ്സില്‍ കുറെ ചിത്രങ്ങള്‍ ഒന്നൊന്നായി മാറി മറഞ്ഞു..താന്‍ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവിടുള്ള ഒരു ആശുപത്രിയിലായിരുന്നു മകളുടെ ജനനം ..അവിടുത്തെ നിയമം അനുവദിച്ചത് കൊണ്ട് അന്ന് തന്റെ ഭാര്യോടൊപ്പം തനിക്കും ലേബര്‍ റൂമിലേക്ക്‌ കയറാന്‍ അവസരം കിട്ടി...ഡോക്ടര്‍മാരോടൊപ്പവും നേഴ്സ്മാരോടൊപ്പവും  മകളുടെ ജനനത്തിനു സാക്ഷിയാകാനും കഴിഞ്ഞു ..! അത് കൊണ്ട് തന്നെ അവള്‍ വളര്‍ന്നു ഏതു സ്ഥിതിയില്‍ എത്തിയാലും തന്റെ കണ്ണുകളില്‍ തറഞ്ഞു നില്‍ക്കുന്നത് ഭൂമിയിലേക്ക് ആദ്യമായി ഇറങ്ങി വന്നപ്പോള്‍ കണ്ണുകളടച്ചു കാറിക്കരയുന്ന ആ രൂപം തന്നെയാണ്...! ഇപ്പോള്‍ ഈ വാര്‍ത്ത‍ കേട്ടപ്പോഴും മനസ്സിലേക്ക് ആദ്യം വന്നത് അതേ രൂപം തന്നെയാണ് പിന്നീടങ്ങോട്ട് അവള്‍ വളരുന്ന ഓരോ പ്രായവും കണ്ടു താന്‍ സന്തോഷിക്കുകയായിരുന്നു ..പലപ്പോഴും താനും ഭാര്യയും അവളുടെ കരച്ചില്‍ എന്തിനു വേണ്ടിയാണെന്നറിയാതെ വിഷമിച്ചു നിന്നിട്ടുണ്ട്  ..! ചില രാത്രികളില്‍ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടേണ്ടി വന്നിട്ടുണ്ട്....അവളെ കുത്തുന്ന സിറിഞ്ച് സൂചി ആ പിഞ്ചു ശരീരത്തില്‍ കയറുന്നതിനു മുന്നേ തന്റെ നെഞ്ചില്‍ കയറുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്...! ആ മകളാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനും മദ്ധ്യേ കുറെ യന്ത്രങ്ങള്‍ക്കിടയില്‍ ദൈവങ്ങളുടെയും ഡോക്ടര്‍മാരുടെയും കനിവ് തേടി കിടക്കുന്നത്...!
ഓര്‍ക്കുന്തോറും മനസ്സില്‍ നുരഞ്ഞു പൊങ്ങിയ കുറ്റബോധം അയാളുടെ ചിന്തകളെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിട്ടു ..മകളെ കുറിച്ച് വ്യാകുലപ്പെടാന്‍ മാത്രം നല്ല ഒരു അച്ഛന്‍ ആണോ താന്‍ ? കഴിഞ്ഞ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്ന ആ കൂട്ടുകാരി അവിവാഹിതയാണ് കോളേജ് വിദ്യാര്‍ഥിനീയും ..ചിലപ്പോള്‍ തന്റെ മകളെക്കാള്‍ കേവലം എട്ടോ ഒന്‍പതോ വര്ഷം മൂപ്പുണ്ടാകും .അവള്‍ക്കുണ്ടാകില്ലേ ഇത്  പോലെ സ്നേഹിച്ചു വളര്‍ത്തിയ ഒരു അച്ഛന്‍ .? .ഒരുപക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ആ മകള്‍ പറഞ്ഞ കള്ളം അയാള്‍ വിശ്വസിചിട്ടുണ്ടാകും..! പക്ഷെ തന്റെ മകള്‍ തനിക്കു പ്രിയപ്പെട്ടതായത് പോലെയാകില്ലേ അയാള്‍ക്ക് അവളും ?
വാഹനത്തില്‍ നിന്നിറങ്ങി വിസിറ്റിംഗ് കാര്‍ഡ്‌ കൈമാറുമ്പോള്‍ തന്നെ സഹായിച്ച ആളുടെ കണ്ണുകളിലേക്കു നന്ദിപൂര്‍വ്വം ഒന്ന് നോക്കാനുള്ള സമയമേ അയാള്‍ക്ക്‌ കിട്ടിയുള്ളൂ .. പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ചലിക്കുന്ന സമയത്തിനെ പഴിച്ചു കൊണ്ട് വേഗം തന്നെ  റെയില്‍വേ സ്റ്റേഷന്‍നുള്ളിലേക്ക് പാഞ്ഞു..ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറെടുത്തു കഴിഞ്ഞു മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ..ആദ്യത്തെ പ്ലാറ്റ്ഫോമില്‍  തടസ്സമായി കിടക്കുന്ന ഒരു ട്രെയിന്‍ നീങ്ങി തുടങ്ങിയതുകൊണ്ട് അതിനുള്ളില്‍കൂടി അപ്പുറത്ത് ചാടാന്‍ കഴിയില്ല..അത് പോകുന്നത് വരെ കാത്തു നിന്നാല്‍ തനിക്കു പോകേണ്ട തീവണ്ടി മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ടു പോകും .! അധികം ചിന്തിച്ചു നില്‍ക്കാതെ അയാള്‍ വേഗം പാളങ്ങള്‍ക്ക് കുറുകെ ഉയരത്തില്‍ പണിത ഇരുമ്പ് പാലം ലക്ഷ്യമാക്കി  ഓടി ..! ഒരുവിധം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കുറച്ചു വേഗത്തില്‍ നീങ്ങി തുടങ്ങിയിരുന്നു...സര്‍വ്വശക്തിയുമെടുത്തു അയാള്‍ അതിനു പിന്നാലെ ഓടി ..ഒരു ബോഗ്ഗിയുടെ വാതില്‍ തുറന്നു കിടപ്പുണ്ട് കുറച്ചു കൂടി വേഗമെടുത്താല്‍ അവിടെയെത്തിയേക്കും..! ഭാഗ്യം ഒരു കൈ നീണ്ടു വരുന്നുണ്ട്..വാതിക്കല്‍ നില്‍ക്കുന്ന ആരോ കൈ തരുന്നതാണ് ഒന്ന് നീട്ടിപിടിച്ചാല്‍ ഈ ട്രെയിന്‍ മിസ്സ്‌ ആകാതെ തനിക്കു വേഗം മകളുടെ അടുത്തെത്താം ..!
**                          **                             **                                **                                  **                            **
കോടതിവളപ്പ് ഉപഗ്രഹഡിഷ്‌ ഘടിപ്പിച്ച വാഹനങ്ങളുമായി ഒരു കൂട്ടം  മാധ്യമപ്പടയും വളഞ്ഞു കൂടിയ ജനങ്ങളെയും കൊണ്ട് നിറഞ്ഞു..കുറച്ചധികം വാര്‍ത്താ പ്രാധാന്യം കിട്ടിയ ഒരു പീഡനകേസ് വിധി വരുന്ന ദിവസമാണ്...സ്വയം നല്ലവരായി പ്രഖ്യാപിച്ച ഒരു പറ്റം ജനങ്ങള്‍ കുറ്റം ചെയ്ത ആള്‍ക്ക് കിട്ടുന്ന ശിക്ഷ എന്താന്നറിയാന്‍ ആകാംഷയോടെ കാത്തു നില്‍ക്കുകയാണ്..പ്രതിയെ കുറച്ചു സമയത്തിനുള്ളില്‍ ഇവിടേക്ക് കൊണ്ടുവരും..അയാള്‍ക്ക്‌ നേരെ ഈ ജനക്കൂട്ടം അക്രമം അഴിച്ചു വിട്ടേക്കാം കാരണം സ്വയം പുണ്യാളപ്പട്ടം സ്വീകരിച്ച അവര്‍ ഒരിക്കലും ചെയ്യാന്‍ സാധ്യത ഇല്ലാത്ത പ്രവര്‍ത്തിയാണല്ലോ പ്രതിയുടെ മേല്‍ ചുമത്തപെട്ടത്‌ ..!
ഓര്‍ഡര്‍.. ഓര്‍ഡര്‍ ..!
പ്രതിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം തന്നെ സംശയരഹിതമായി തെളിയിക്കാന്‍ പ്രോസേക്ക്യുഷന് സാധിച്ചിരിക്കുന്നു ...കൃത്യം നടന്നതിനു മുന്‍പുള്ള രണ്ടു ദിവസങ്ങള്‍ പ്രതി കഴിഞ്ഞിരുന്ന സുഖവാസ കേന്ദ്രത്തില്‍ നിന്നുള്ള തെളിവുകളില്‍ നിന്നും മനസ്സിലാകുന്നത്‌ ഇത്തരം വിഷയങ്ങളില്‍ പ്രതിക്കുള്ള അമിതമായ ആസക്തിയാണ്‌...തീവണ്ടികളില്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം കൂടി വരുന്നു..ഇതിനൊരു ശമനം ഈ കോടതി വിധിയില്‍ കൂടി ഉണ്ടാകുകയാണെങ്കില്‍ അത് സമൂഹത്തിനു വളരെ ഉപകാരപ്പെട്ടേക്കും...ഇനിയും ഗോവിന്ധചാമിമാരും സൌമ്യമാരും ഉണ്ടാകണം എന്ന് ഈ കോടതി ആഗ്രഹിക്കുന്നില്ല...!
തീവണ്ടിയുടെ വാതില്‍ക്കല്‍ നിന്ന പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചു വലിച്ചു താഴെ ഇട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി കുറ്റക്കാരനാണ്..താഴെ വീണ ആഘാതത്തില്‍ തല തകര്‍ന്ന കുട്ടിയുടെ മരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഈ പ്രതിക്ക് മാത്രമുള്ളതാണെന്നും ആയതിനാല്‍ വിഷയാസകതിയില്‍ മതിഭ്രമം പിടിപെട്ടു മനപ്പൂര്‍വമായി നീചമായ നരഹത്യ ചെയ്ത ഈ പ്രതി കുറ്റക്കാരനാണെന്നും ഈ കോടതി വിധിക്കുന്നു..ശിക്ഷാവിധി പ്രഖ്യാപിക്കാനായി കോടതി വീണ്ടും അടുത്ത മാസം രണ്ടാം തീയതിയില്‍ കൂടുന്നതാണ്...! ദി കോര്‍ട്ട് ഈസ്‌ അഡ്ജോയിന്‍ട്..!


**                          **                             **                                **                                 
"ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു സുര്യ ?"
"എന്തോ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട് ഒപ്പം കുറച്ചു സന്തോഷവും ...പ്രതേയ്കിച്ചും കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു..നീ ശ്രദ്ധിച്ചോ എന്നറിയില്ല  ?"
"ഞാന്‍ ശ്രദ്ധിച്ച രണ്ടു കാര്യങ്ങളുണ്ട് അത് പറയാം,, അതാണോ എന്ന് നീ പറയു..ഞാന്‍ തന്ന ചിത്രങ്ങളുടെ ക്രമമനുസരിച്ചല്ല നീ കഥ സൃഷ്ടിച്ചത് എന്റെ ആദ്യത്തെ ഫോട്ടോയിലെ രംഗം കഥയുടെ ഇടയ്ക്കാണ് വരുന്നത്  അത് പോലെ മറ്റു ഫോട്ടോകളും ഞാന്‍ തന്ന ക്രമത്തിലല്ല കഥയില്‍ .! മാത്രമല്ല ..കടല്‍ പശ്ചാത്തലമാക്കിയ ഒരു ചിത്രം നീ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു..അതിനെ കുറിച്ചു കഥയില്‍ പറഞ്ഞിട്ടുമില്ല..! "
"അത് തന്നെയാണ് ഞാന്‍ പറയാന്‍ വന്നത്..മനസ്സില്‍ വന്നെത്തുന്ന ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്നതല്ല എന്റെ രീതി..പലപ്പഴും അതും തിരിഞ്ഞും മറിഞ്ഞും കഥയാകുന്നതാണ്...അത് കൊണ്ട് തന്നെ ഇപ്പോള്‍ എനിക്ക് തോന്നുനുണ്ട് എന്റെ മനസ്സില്‍ ഇനിയും പറയാന്‍ എന്തൊകെയോ അവശേഷിക്കുന്നുണ്ടെന്നും ...പിന്നെ നീ പറഞ്ഞ കടലിന്റെ ചിത്രം , ഏറ്റവും മനോഹരമായ ആ ചിത്രം കഥയില്‍ എവിടെ ഉപയോഗിക്കണം എന്ന് ഞാന്‍ കുറെ ചിന്തിച്ചു..പക്ഷെ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ കഥയില്‍ മുഴുവന്‍ കടലിരമ്പുന്ന ഒരു മനസ്സു കാണാന്‍ സാധിക്കും.. ഇനിയും അത് ചേര്‍ക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അയാള്‍ തിരഞ്ഞെടുത്ത സുഖവാസകേന്ദ്രം ലൈറ്റ് ഹൌസുള്ള ഒരു ബീച്ച് ആയിക്കോട്ടെ..!"
"ഇതുതന്നെയാണ് സുര്യ ഞാന്‍ നിന്നോട് പറഞ്ഞത് ..നിന്റെ മനസ്സില്‍ കഥകളുണ്ട്..ഇനിയും ഉണ്ടാകും കാരണം നീ എഴുതുന്നത്‌ നിനക്ക് വേണ്ടിയല്ല...നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്...അവരെ നിരാശപ്പെടുത്തുന്ന ശപഥങ്ങള്‍ നിലനിര്‍ത്താന്‍ നിനക്ക് കഴിയില്ല.."
"എനിക്കത് മനസ്സിലാകുന്നു..അത് പോട്ടെ..എഴുത്ത് നിര്‍ത്തുന്നു എന്ന് ചിന്തിച്ച അന്ന് രാത്രി എന്റെ കൂടെ കൂടിയതാണ് നീ ....ശരിക്കും നീ ആരാണ് ?"
"സുര്യ ആ ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല..സൂര്യപ്രതാപ് എന്ന നീ ഒട്ടും തന്നെ യുക്തിഭദ്രമല്ലാത്ത ഒരു ശപഥമെടുത്തു അതിന്റെ അസ്വാസ്ഥ്യത്തില്‍ പുളയുകയായിരുന്നു ..അവിടുന്ന് നിന്നെ രക്ഷിക്കുക്ക എന്നാതായിരുന്നു എന്റെ ഉദ്യമം ...അത് കഴിഞ്ഞു ...ഇനി ഇപ്പോള്‍ എനിക്ക് പോകാന്‍ സമയമായി എന്നെങ്കിലും നീ ഇനിയും ഇത്തരം പാഴ്ശപഥങ്ങള്‍ എടുത്താല്‍ മാത്രം ഞാന്‍ ഇനിയും തിരിച്ചു വന്നേക്കും....ഇപ്പോള്‍ നീ ചെയ്യേണ്ടത് വേഗം തന്നെ ഈ കഥ തെറ്റുകള്‍ തിരുത്തി പോസ്റ്റ്‌ ചെയ്യുക എന്നതാണ് ...അതിലേക്കു വരുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ കാണാന്‍ ഞാനും കാത്തിരിക്കാം..!
***********************************************************************************************